പൂക്കളമൊരുക്കാൻ
വർണ്ണപ്പൂക്കൾ വാങ്ങാനാണ്
പുറപ്പെട്ടത്.
വഴി നീളെ തിരക്കായതിനാൽ
വാഹനം നിർത്തി
കാൽ നടയായി.
ആൾക്കൂട്ടം തിക്കും തിരക്കുമായി
നിരത്ത് നിറഞ്ഞു.
മുന്നോട്ടു നീങ്ങാൻ ഏറെ
പ്രയാസപ്പെട്ടു.
മാവേലി വന്നിറങ്ങുന്ന
ഹെലികോപ്റ്ററും കാത്തുനിന്ന ജനം
മൈതാനം നിറഞ്ഞ്
റോഡിലേക്ക് ഇറങ്ങിയതാണത്രേ...!
കാലുകുത്താൻ
ഇടമില്ലാത്തിടത്ത്
മാവേലിയെ തെരഞ്ഞ് നടന്ന വാമനൻ
വിശപ്പടക്കാൻ
അന്വേഷിച്ച് അന്വേഷിച്ച്
ചെന്നെത്തിയത് ഒരു
കുഴിമന്തിക്കടയിൽ...!